Friday, January 28, 2011

ഒരു നക്ഷത്ര ദൂരം


ഒരു  നക്ഷത്ര  ദൂരത്തിലേക്കുള്ള
എ പോസിറ്റീവ്  രക്ത  കടലിന്‍റെ 
 ആഴവും  പരപ്പുമാണ്  
നിന്നെയും  എന്നെയും  കൂട്ടിയോജിപ്പിക്കുന്നത് 
നിന്‍റെ  വിരല്‍  മുറിഞ്ഞു   രക്തം  കിനിഞ്ഞപ്പോള്‍   
ഞാനറിയാതെ  ഒഴുകിത്തുടങ്ങി ..
നിലതെറ്റിയ  ഒഴുക്കിനിടയില്‍ 
എന്‍റെ  താളം  തെറ്റി  തുടങ്ങിയിരുന്നു ..
ആഴം  നഷ്ട്ടപ്പെട്ടു... 
ചാലുകളായി  എന്നിലെ  രക്ത  തുള്ളികളും  ഒഴുകിയകന്നു ...
നിന്നിലേക്കുള്ള  ദൂരം  അപ്പോളെനിക്ക്  
ഒരു  സൂര്യ  ദൂരതെക്കാളും  അകലെയാവണം ......

Wednesday, January 26, 2011

സമൂഹം

ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി
അന്തിയുറങ്ങുന്ന സ്ത്രീയെ വേശ്യയെന്നു
സമൂഹം വിളിക്കുന്നു...
ഒന്നിലധികം ഭാര്യമാരുള്ള...
ഉള്ള ഭാര്യ മതിയാവാതെ പരസ്ത്രീയെ
തേടി പോകുന്ന പുരുഷന്മാരെ
സമൂഹം പുരുഷന്‍ എന്നല്ലാതെ
മറ്റെന്തെങ്കിലും  വിളിച്ചിട്ടുണ്ടോ?


വൈധവ്യം!!



അടുത്ത വീടിലെ കോരന്റെ
മകനെ കണ്ടപ്പോഴാണോ
അവളുടെ വൈധവ്യത്തിന്റെ
പാവടക്കെട്ടഴിഞ്ഞതും
പുതു ബീജം മണ്ണില്‍ മുളച്ചതും??

ചിന്ത!!



ഒരിക്കല്‍ നാടെന്തെന്നരിയാതെ നാടിനെ
 കുറിച് പ്രസംഗിച്ചു..
ഇന്ന് നാടെന്തെന്നും, മുക്കിലും മൂലയിലും
എന്തുണ്ടാവുന്നു എന്നും അറിയാം...
പക്ഷെ ഞാനിങ്ങനെ മൌനിയായി
പോയതെന്താവും..?

തിര



തീര്‍പ്പ് കല്‍പ്പിക്കാനാവാതെ
കരയിലെക്കടിച്ചും,
കടലിലേക്ക് പിന്‍വാങ്ങിയും,
നീ എന്നെ നന്മയും തിന്മയും
പഠിപ്പിക്കുകയാണോ?

ആശയം

എത്ര ശ്രമിച്ചിട്ടും പുറത്തേക്ക്
വരില്ലെന്ന വാശിയില്‍..
അകത്തും പുറത്തുമായി ജാതിയില്ലാതെ
മതമില്ലാതെ
ഭാഷയില്ലാതെ വേഷമില്ലാതെ..
വര്‍ണവും ലിങ്ങവുമില്ലാതെ
എന്നെ വേദനിപ്പിച്ചു കൊണ്ടെന്നും
എന്റെ ഗര്‍ഭപാത്രത്തില്‍ ഉറഞ്ഞു പോയ
ജീവന്‍ തുടിക്കുന്ന വിത്ത്......

മാറാത്തതും മാറിയതും


ഇനിയും മാറാത്ത ചിലതുണ്ട്...
വെട്ടിമാട്ടാത്ത മുറ്റത്തെ അരളിച്ചെടി...
എല്ലാ വിഷുവിനും പൂക്കുന്ന കണിക്കൊന്ന..
ആരെയൊക്കെയോ മോഹിപ്പിക്കാനായി
 സുഗന്ധം പൊഴിക്കുന്ന ഗന്ധരാജനും
പിച്ചിയും മുല്ലയും...
മച്ചിന്റെ മുകളില്‍ ചിലക്കുന്ന പല്ലി..
അമ്പലത്തിന്റെ ആല്‍തറ  ...
അമ്മയുടെ ഉച്ചയുറക്കം...
അച്ഛന്റെ കൂര്‍ക്കം വലി..
അമ്മുവിന്‍റെ പിണക്കങ്ങള്‍, തല്ലു കൂട്ടങ്ങള്‍....
കാവിലെക്കുള്ള തിരി...
ഇനിയും ഞാന്‍ കണ്ടതും കാണാത്തതുമായ ഒരുപാട്...
പക്ഷെ മാറിയ ഒന്നിനെ ഞാന്‍ കണ്ടു
എന്നിലേക്ക് തന്നെ ഒന്ന് എത്തിനോക്കിയപ്പോള്‍ കണ്ടു...
ജീവനില്ലാത്ത ഞാനും എന്നിലുണ്ടായ
രീതികളും ചിന്തകളും തന്നെ ആയിരുന്നു അത്..






അവള്‍



മഴ പോലെയായിരുന്നു അവളുടെ ഭാവങ്ങള്‍...
ചാരിയും പെയ്തും, പെയതോഴിഞ്ഞും...
ഞങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു എന്നും..
നൃത്തം ചെയ്തു തുടങ്ങുമ്പോള്‍...
അവള്‍ ആര്‍ത്തലച്ചു പെയ്യുന്ന പെമാരിയായിരുന്നു...
ആരുടെയൊക്കെയോ കൈകളാല്‍ ബാലിയാടപ്പെട്ടപ്പോള്‍
ഒറ്റപ്പെട്ട മഴയായി ഞങ്ങളുടെ നെഞ്ചില്‍ മാത്രം പെയ്തു നിന്ന്..
കുഞ്ഞിനെ വയറ്റില്‍ ചുമന്നപ്പോള്‍ അവള്‍
ചാറ്റല്‍ മഴയായിരുന്നു...
ഒരു സുഖമുള്ള ഓര്മ പോലെ അവള്‍ പെയ്തുകൊണ്ടിരുന്നു...
നിമിഷങ്ങള്‍ കൊണ്ടവള്‍ സംഹാരതാണ്ടവം  ആടി...
എല്ലാം നസിപ്പിച്ചവല്‍ പെയതോഴിച്ചതെല്ലാം
പെറുക്കിയെടുത് വീണ്ടും മേഖങ്ങളിലെക്ക്....
ഞങ്ങളിനിയും ഭൂമിയില്‍ ബാകിയാകുന്നു...
അവളുടെ പെയ്തിനായി കൊതിച്ചു കൊണ്ട്, പ്രതീക്ഷിച്ചു കൊണ്ട്.....


മണ്ടത്തരം !!!!!!




കഥയിലൊരു അനുഭവം ഉണ്ടാവണം....
കവിതയിലൊരു ആശയവും....
വെറുതെ പെറുക്കി വെച്ച അക്ഷരങ്ങള്‍...
ഇതെന്റെ ഭ്രാന്തിന്റെ ബാകി പത്രങ്ങള്‍...

സൌഹൃദങ്ങള്‍....

സൌഹൃദങ്ങള്‍....

ഹൃദയത്തില്‍ തറക്കുന്ന ചില നഷ്ട്ടങ്ങളാകാം
സൌഹൃദങ്ങള്‍....
അടിവേര് മുതല്‍ നോവിക്കുന്ന ബാധ്യതകളുമാവാം ...
നീ എന്റെ നെഞ്ചില്‍ തകര്‍ത് പെയ്യുന്ന മഴയുമാവം........