Sunday, October 31, 2010

എന്‍റെ പ്രണയം

ഒരു തണലായി കൂടെ നില്‍ക്കുക മാത്രമല്ല
അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ
പകരക്കാരനായി
എന്നെ ജീവന് തുല്യം സ്നേഹിക്കാനായി
ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചവന്‍
എന്‍റെ ഹൃദയത്തെ പറിച്ചെടുത് നെഞ്ചോടു ചേര്‍ത്ത് വെക്കാന്‍
എന്നെ വേദനിപ്പിച്ചവന്‍
നീയെനിക്ക് പ്രിയപ്പെട്ടവനായി തീരുക
ഒരുപക്ഷെ നീയെനിക്ക് നഷ്ടമാവുമ്പോഴയിരിക്കും
അതുവരെ ഞാന്‍ നിന്നെ സ്നേഹിക്കില്ല
സ്നേഹം എനിക്കും നിനക്കും നിഷേധിക്കപ്പെട്ട
ആദമിന്റെ തോട്ടത്തിലെ ആപ്പിള്‍ പഴങ്ങളാണ്
അത് തൊട്ടാല്‍ പോലും പൊള്ളും........

ഓര്‍മ

മരവിപ്പിന്‍റെ താളം .....
കരച്ചിലില്‍ ....
എങ്ങലടിച്ചും ,
താരാട്ടു പാടിയും ,
തനിച്ചിരുന്നും ഓര്‍ത്തും
കരഞ്ഞും തന്നത്താന്‍
പഴിച്ചും നീ കുടിച്ച
കണ്ണീരിന്റെ കനത്ത കൈപ്പ് ....

വാര്‍ധക്യം

എന്‍റെ ചിത്രത്തിന് നിറം മങ്ങി
നെറ്റിയിലെ കുങ്കുമ രേണുക്കള്‍ മാഞ്ഞു
നരച്ച മുടി അങ്ങുമിങ്ങും
കുഞ്ഞുങ്ങള്‍ കൂട് വിട്ടു പറന്നകന്നു
നഷ്ടപെടലിന്‍റെ വേദനയില്‍
ഈ വെളുത്ത വസ്ത്രവും കൂടി
ഞാനാകെ നരച്ചു
എന്‍റെ നിറം ശബ്ദം കാഴ്ച മാറിയിരിക്കുന്നു
ഇതാവാം അമ്മ പറഞ്ഞ
അച്ഛന്‍ കടന്നു പോയ കാലം
മുത്തശ്ശിയുടെ കണ്ണിലെന്നും തിളങ്ങിയിരുന്ന
നേര്‍ത്ത കണ്ണുനീരിന്റെ നനവ്.....

വിരഹം

നിന്നെ നഷ്ടപെടുന്നത്
നിന്നിലൂടെ എന്നെ അറിഞ്ഞത്
നിന്‍റെ ഓര്‍മയുടെ കനം
നിന്നെ കുറിച്ചുള്ള ചിന്തകള്‍
നിന്നിലെ പുഞ്ചിരി
മുലപ്പാലിന്റെ നനവ്
മരണത്തിനു പോലും മറക്കാനാവാത്ത
തിരിച്ചറിവ്
ഇതാവണം വിരഹം

പ്രണയം

ഒരു മഴപോലെയായിരുന്നു
നീ എനിക്ക് ...
ചാറി തുടങ്ങിയതാണ് .....
പിന്നെ കനം കൂടി . ..
ആഞ്ഞു കുത്തി പെയ്ത് പെയ്ത്
എന്‍റെ നെഞ്ചില്‍ മിന്നലായി ,
ഇടിയായി , മാറിയത്
നീ അറിഞ്ഞിരുന്നോ?
ആ മിന്നലില്‍ കരിഞ്ഞു പോയത്
എന്നിലെ പ്രണയമാണ്
എന്നിലെ മോഹങ്ങളാണ്
കരിഞ്ഞിട്ടും അതില്‍ നിന്ന് കിളിര്‍ത്തു വന്ന
ചെറു ഇലകളെപ്പോലും
ഞാന്‍ പേടിച്ചു
അതിനും നിന്‍റെ രൂപം നിറം
ഇത് ഭയാനകം പ്രണയം

ആത്മഹത്യ

എന്‍റെ കയ്യിലെ കറുത്ത പാട് ,
ബ്ലൈടിന്റെ കനം ,
കണ്നുനീരിലെ ഉപ്പ്‌ ,
ചിരിയിലെ കല്‍ക്കണ്ടം ,
കൈപിന്‍ ചുവയുള്ള നുണകള്‍
ജീവിതം ചെറുമ്പോള്‍
നിറയെ കല്ല്‌ .......

ഏകാന്തം

ഞാന്‍
നടന്ന
നിഴലില്ലാത്ത,
കണ്ണുനീരില്ലാത്ത,
കരിയിലകളനങ്ങാത്ത ,
നിശബ്ദത തളം കെട്ടിയ,
വഴികളില്‍ ഇപ്പോള്‍
തിരിച്ചറിവിന്‍റെ കാലം.......
ഇത് ഏകാന്തം

ഓര്‍മ്മകള്‍.........

ആഴങ്ങളില്‍ ഞാന്‍ എന്നെ നഷ്ടപെടുന്നത്
ആര്‍ക്കും വേണ്ടാത്ത കുപ്പത്തൊട്ടിയില്‍ ഞാനെന്നും
തിരയുന്നത്...
നിശബ്ദതയുടെ താളത്തില്‍.........
അച്ഛന്‍റെ അഴുകിയ ജഡത്തില്‍ പോലും......
അമ്മയുടെ മിഴിനീരില്‍ തെളിഞ്ഞത്.........
താളം തെറ്റി തുടങ്ങിയ അനിയന്റെ നെഞ്ചില്‍ തെളിഞ്ഞും
മറഞ്ഞുമുള്ള ശ്രീവല്സത്തില്‍ പോലും.........
ഞാന്‍ നിന്നെ കാണുന്നു.......
ഞാന്‍ ആദ്യമായി വായിച്ചു തുടങ്ങിയ പുസ്തകത്താളുകളില്‍.......
നിറം മങ്ങിയ എണ്ണ ചായ ചിത്രങ്ങളില്‍......
നഷ്ടപെടുത്തിയ പ്രണയ ലേഖനങ്ങളില്‍.....
സൂക്ഷിച്ചു വെച്ച നീല കണ്ണുള്ള പാവക്കുട്ടിയില്‍....
കീരിത്തൂങ്ങിയ പാവാടത്തുമ്പില്‍.......
കരിഞ്ഞു വാടിയ നിന്റെ കണ്ണിന്റെ അറ്റത്ത്....
ഓര്‍മ്മകള്‍.........

ലൈറ്റ് മ്യൂസിക്‌

ഒരു പൂവിലൂടൊരു
വസന്തം കാണാന്‍ ...
ഒരു തിരി വെട്ടത്തില്‍
കാര്‍ത്തിക തെളിയാന്‍ ...
എന്‍ മനസെത്ര കൊതിപ്പൂ ...
ഇന്നെന്‍ മനസെത്ര കൊതിപ്പൂ ...

അസ്തമയ ചക്രവാള സീമയില്‍
കതിരോന്റെ ചിത്രലേഖനം
കണ്ടിരിക്കുമ്പോ l...

വര്‍ണങ്ങള്‍ വാരിവിതരുന്നതിന്‍
നിറവില്‍ ഞാനെന്നെ മറന്നിരുന്നു ...
നിറവില്‍ ഞാനെന്നെ മറന്നിരുന്നു ...

അഖില

അഖില
നീണ്ട വിരല്‍ കൊണ്ട്
അവളെഴുതിതുടങ്ങിയപ്പോള്‍
അറിഞ്ഞിരുന്നില്ല
നിശബ്ദത തളം കെട്ടിയ
ഈ നിമിഷങ്ങളില്‍ എനിക്കും
സാക്ഷിയാവേണ്ടി വരുമെന്ന്‍ !!
കരയാന്‍ പോലുമാവാതെ
മൂടിക്കെട്ടിയ കാരമേഘ മാലകള്‍
എന്‍റെ തലയ്ക്കു മുകളിലും
കറങ്ങിയിരുന്നു
അത് പെയ്യാതെ
പെയ്ത് ഒഴിയാതെ ......
എന്നിലേക്ക് അലിഞ്ഞു ചേരുമായിരുന്നു ..
നനഞ്ഞ മിഴികളോടെ
അവളെന്നെ ചതിച്ചു കൊണ്ടേ ഇരുന്നു .....
എപ്പൊഴും ഞാന്‍
ചതിക്കപെട്ടുകൊണ്ടും.............

നഷ്ടം

എന്നെ നഷ്ട്പ്പെടുമ്പോള്‍
നിയെന്തിനു കരയണം.....
ഞാനല്ലെ നഷ്ടപെട്ടത്....
മറവിയുടെ ആഴങ്ങള്‍
നിനക്കും എനിക്കും പരിചയമുള്ളതു തന്നെ....
പിന്നെ എന്തിനി കണ്ണീര്??

അനാഥത്വം

ഓരോ ചെടിക്കും
പുല്ലിനും തോന്നവുന്നത്
എത്ര മുല കുടിച്ചിട്ടുള്ള
കുഞ്ഞിനും വീണ്ടും വീണ്ടും
തോന്നിയേക്കാവുന്നത് .....
അതായിരിക്കാം അനാഥത്വം ...